സമകാലികം

പണ്ടൊക്കെ ഒരു രോഗം വരുമ്പഴാ വൈദ്യരെ കാണാൻ പോവാറ്. ഇപ്പോ അങ്ങന്യല്ലഎനിക്ക് 35 വയസ്സയി. ബിലാത്തിയിൽ നിന്നു വന്ന വിഡ്ഢിക്കഴുതയായ വരത്തൻ വെള്ളക്കാരൻ പറഞ്ഞട്ട്ണ്ടലോ ഇനി മൊതൽ, "അയ്യോ ഞാൻ രോഗിയാണോ. അയ്യോഞാൻ രോഗിയാണോ എന്ന് ദുഖിച്ചോണ്ട്, ആണ്ടിൽ 3 പ്രാവശ്യം, എക്സിക്യൂട്ടീവ് ചെക്കപ്, മെഗാ ചെക്കപ്, കാമ്പസിറ്റ് ചെക്കപ്, ഹെൽത് ചെക്കപ് ന്നൊക്ക പറഞ്ഞട്ട്, അരോഗ ദൃഢഗാത്രരായ ചെറുപ്പക്കാര് ആസ്പത്രീ പോയി മൂത്രോം, മലോം, ചോരേം, കരളും, കിഡ്നീം ഒക്കെ  chek ചെയ്തോണ്ട്, ഉപ്പും, മധുരോം, കൊഴുപ്പും ഒന്നൂല്യാത്ത നിർഗ്ഗുണമായ ഭക്ഷണം കഴിച്ചോണ്ട് ജീവിക്കണംന്ന്”. തീർന്നു. കുട്യോൾടെ അരോഗദൃഢഗാത്രത- സ്വാസ്ഥ്യം - അതോടെ തീർന്നു.! ഈ രോഗം മനസ്സിലാണ്. അതിന്റെടക്ക്, 'ആരോഗ്യമാസിക', 'ആരോഗ്യജീവിതം' എന്നൊക്കെ പറഞ്ഞ് എല്ലാരേം മനോരോഗികളാക്കി മാറ്റാൻ ശ്രമിക്കണ വാരികകള് വായിക്കാണ്ടിരിക്യ. 'ഹൗസ് സർജൻസി' ചെയ്തോണ്ടിരിക്കണ 'മെഡിക്കൽ' കുരുന്നുകളെ വിളിച്ച് ഏഷ്യാനെറ്റും, മനോരമയും, ഒക്കെ നിങ്ങടെ ഭയചകിതമായ ചോദ്യങ്ങൾക്ക് ഉത്തരം പറയിപ്പിക്കണ പരിപാടികള് കാണാണ്ടിരിക്ക്യ.

എല്ലാവർക്കും ഉയരവും വണ്ണവും വ്യത്യസ്തമാണ്. ഇത്ര ഉയരത്തിന് ഇത്ര തൂക്കം എന്നൊന്നും ഭഗവാൻ പറഞ്ഞട്ടില്ല്യ. എത്രയോ പൊണ്ണത്തടിയന്മാർ സുഖമായി ജീവിക്കുന്നു. സ്വന്തം ധർമ്മങ്ങൾ ചെയ്തുകൊണ്ട് ജീവിക്കുന്നു. എന്നാൽ എത്രയോ ഹൈറ്റ്-വെയ്റ്റ് പ്രൊപ്പോർഷൻ കൃത്യമായി നോക്കിനടത്തുന്നവർ സ്വധർമ്മം നിവർത്തിക്കാൻ കഴിയാതെ നരകിക്കുന്നു. അതുകൊണ്ട്, തടീം, പൊക്കോം, തൂക്കോം ഒക്ക തമ്മിലുള്ള അനുപാതം നോക്കി വിഷമിക്കാതെ, 'സ്വധർമ്മം നിവർത്തിക്കാൻ കഴിയാത്ത' കാലം വരെ വിഷമിക്കാതിരിക്യ.

ഇപ്പ ദേ ഒരുകൂട്ടം കോമാളികളെ എറക്കി വിട്ടട്ട്ണ്ട്. 'ഡയറ്റി റ്റി റ്റി റ്റിഷ്യൻ' ന്നൊ മറ്റൊ ആണവര് ടെ പേര്. കുരുന്നുകള് നമ്മട കാരണോമ്മരോട്, എന്താ കഴിക്കണ്ടത്, എന്താ കഴിക്കണ്ടാത്തത് എന്നൊക്കെ പറഞ്ഞ് കൊട്ക്കണ കണ്ടാ ഓക്കാനം വരും. അവര് പറയും, പാവക്ക കഴിക്കരുത്, പടവലങ്ങകഴിക്കര് ത്. ഈന്തപ്പഴം തിന്നണം, പിസ്ത തിന്നണം ന്നൊക്ക. നുമ്മട നിഷ്കളങ്കരായ കുട്ട്യോള് അതൊക്കെ മേടിച്ച് തിന്ന്വേം ചെയ്യും. അവസാനം എന്താവും. ആനകളും, പശുക്കളും ഒക്കെ ഒട്ടകപ്പക്ഷികളും, എമുക്കളും, ജിറാഫ് കളും തിന്നണ സാധനങ്ങള് തിന്നാ എന്താണ്ടാവ് നിശ്ശണ്ടോ? അല്ലങ്കി, ഒരു ജിറാഫിനെയോ, നീർക്കുതിരയെയോ പിടിച്ച് കൊറച്ച്, തെങ്ങോലേം, വൈക്കോലും തീറ്റാൻ നോക്കൂ. ഓരോ ഭൂപ്രദേശങ്ങളിലുമുള്ള ഭൂമിയും, സസ്യങ്ങളും, മ്രൂഗങ്ങളും, മനുഷ്യരും പരസ്പരപൂരകങ്ങളാണ്. അതാതു ഭൂമിയിൽ കൃഷിചെയ്യാവുന്ന ചെടികളും, കായ്കളും, പഴങ്ങളും ഭക്ഷിക്കുന്നതാണ് മനുഷ്യന് സ്വാസ്ഥ്യകരം.


അപ്പോ ചുരുക്കം ത്രേള്ളൂ. പ്രകൃതിനിയമമനുസരിച്ച്, ധർമ്മനിരതനാവാൻ കഴിയാത്ത കാലം വരെ നാക്കത്ത് ശോഭിക്കണത്രേം ഉപ്പും, മൊളകും, മധുരോം ഒക്ക കഴിച്ച് സുഖായിട്ട് ജീവിക്യ. 50 വയസ്സു വരെ, മദ്യം, മൽസ്യം, മാംസം ഇവ കഴിക്കാതെ, പച്ചക്കറി മാത്രം തിന്ന്, ദിവസോം രാവിലെ 6 മണിക്ക് നാലുകിലോമീറ്റർ 'ബ്രിസ്ക് വാക്കിങ്ങും' ചെയ്ത്, പിന്നെ പറ്റുന്നെടത്തെല്ലാം നടന്ന് ചെന്നീര്ന്ന മൂന്ന് പേരെ എനിക്കറിയാം. ഒരാൾക്ക് ബൈപാസ് ചെയ്തു. മറ്റേ ആൾ ഇപ്പോ കഴുത്തിലിട്ട കൊഴലീക്കൂടി ഭക്ഷണം കഴിച്ച് വീൽ ചെയറിലിരിക്ക് ണൂ. മൂന്നാമത്തെ ആളിപ്പ ഇല്ല. അദ്ദേഹത്തിന് ബൈപാസ് ചെയ്തു. ഒരു കിഡ്നി മുറിച്ചു മാറ്റി. യൂറിനറി ബ്ലാഡർ അർബ്ബുദം കാരണം മുറിച്ചു മാറ്റി അരേല് കെട്ടണ പ്ലാസ്റ്റിക് ബാഗുമായി കഴിഞ്ഞേന്റെ മുമ്പത്തെ കൊല്ലം വരെ ജീവിച്ചു!!!

<-ശരിക്കങ്ക് ഡ് പിടി കിട്ടീല്ല്യ                                                                        ശരി->

No comments:

Post a Comment